ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യാത്ര

പുലരിവെയിലിൻ പൊൻവെട്ടം ചൂടിയ  കവിളുകൾ വിടർത്തി നീ പുഞ്ചിരിക്കുന്നു തളരാതെ തോണിയിൽ ഒരുവട്ടി പൂക്കളുമായ് നാം ഇതുവരെ കാണാത്ത തീരങ്ങൾ തേടുന്നു Photo by  cottonbro  from  Pexels

തനിച്ചിരിക്കുമ്പോൾ

തനിച്ചിരിക്കുമ്പോൾ ഓർമകൾ വെട്ടിത്തെളിച്ച വീഥി താണ്ടി  ഞാനൊരു യാത്ര പോകും യാത്രയിലുടനീളം  നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഓരോന്നായി കൂടെ കൂടും എന്നോ കണ്ട ഇടങ്ങളും മനസ്സിൽ മായാത്ത മൊഴികളും മറക്കാനാവാത്ത ചില മനുഷ്യരും യാത്രയുടെ അവസാനം ഞാൻ മറവിയുടെ മഞ്ഞുമൂടിയ താഴ്വാരങ്ങളിലെത്തിച്ചേരും കടന്നകാലങ്ങളെ പൊതിഞ്ഞ മഞ്ഞിൽ മറഞ്ഞുപോയ സ്വപ്നങ്ങളെ  ഓരോന്നായി ഞാൻ ഓർത്തെടുക്കും പിന്നെ, വീണ്ടും ഓർത്തെടുത്ത സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനായി ഞാൻ തനിച്ചാണെന്ന ദുഃഖം മറന്നു തിരികെനടക്കും Photo by  Kasia Palitava  from  Pexels

ചിത്രശലഭം

വീട്ടുമുറ്റത്തെ  പൂന്തോപ്പിലെന്നുമൊരു ചിത്രശലഭം  വരുമായിരുന്നു കറുപ്പിൽ  തൂവെള്ള കുത്തുകൾ കോറിയ ചിറകുകൾ  താനേ വീശി പൂന്തേൻ നുകർന്നും പാറിപ്പറന്നുമവളെന്നിലെന്നു- മൊത്തിരി കൗതുകം നിറച്ച് മെല്ലെ  അകലെ മറയും Photo by  Zaw Win Tun  from  Pexels

വൈകി വന്ന മഴ

ഈ മഴ ഇനിയൊരുപക്ഷെ എന്തിനു പെയ്യണം നനവ് കൊതിച്ചു വരവുംകാത്തുനിന്ന പൂവിന്റെ ഇതളുകൾ മുൻപേ കൊഴിഞ്ഞുപോയതല്ലേ പുണരുവാൻ മഴയിനിയീവഴി വരില്ലെന്ന ചിന്തയിൽ വീണു പോയ പൂവിന്റെ പരിഭവമിനിയാരറിയാൻ Photo by  Kadir Akman  from  Pexels

തോന്നൽ

അങ്ങനെ ചില നേരങ്ങളിലെങ്കിലും തോന്നാറുണ്ട്... എങ്ങോട്ടെന്നിനിയും പിടിതരാത്ത തനിച്ചായ യാത്രയിൽ വേവുന്നൊരീ ഒറ്റവരിപ്പാതയിലായെങ്ങോ ഓരത്ത് വെളുത്ത ഒരു കുടയുമേന്തി നീ  നിൽക്കുന്നുണ്ടെങ്കിലെന്ന്... എന്റെ വരണ്ട കരങ്ങളിൽ നിന്റെ ചുണ്ടുകൾ ചേരുമ്പോൾ പ്രതീക്ഷകൾ വറ്റിയ നയനങ്ങളിൽ  വീണ്ടും ഓർമകളുടെ നനവുപടർന്നെങ്കിലെന്ന്... അതറിഞ്ഞു നീ നീട്ടിയ  പുഞ്ചിരിയിൽ  ഒരു ഞൊടിയിൽ ഞാനെന്റെ മനസ്സിലെ ആശങ്കകൾ മറന്നുപോയെങ്കിലെന്ന്... അങ്ങനെയെനിക്ക് ചില നേരങ്ങളിലെങ്കിലും തോന്നാറുണ്ട്... Photo by  Angelica Reyn  from  Pexels

ഊഞ്ഞാല്

ഒരു ദിനം  ഞാനൊരു മുറിയിൽ തടവിലായി ഇരുണ്ട ആ മുറിയിൽ ഞാൻ മാത്രം ഒറ്റയ്ക്ക് മുറിയുടെ ഒത്ത നടുക്കായി ഒരൂഞ്ഞാല് കെട്ടിയിരിക്കുന്നു ഊഞ്ഞാലിനടുത്തെത്തി ഞാനൊന്നു പരിഭ്രമിച്ചു എന്തും വരട്ടെയെന്നോർത്ത് ഞാനതിൽ കയറിയിരുന്നു ഞാനൊന്നേറിയിരുന്നതും ഊഞ്ഞാല് തനിയെ ആടാൻ തുടങ്ങി ഓരോ ആട്ടത്തിലും  ചുറ്റിലുമുള്ള ഇരുട്ടപ്രത്യക്ഷമാവും മുറിയിലാകെ പ്രകാശം വന്നു നിറയും ഓരോ ആട്ടത്തിലും വസന്തവും ഗ്രീഷ്മവും വർഷവും ഹേമന്തവും ശിശിരവും എല്ലാം വന്നു പോകും ഓരോ ആട്ടത്തിലും എനിക്ക് സന്തോഷവും  ദു:ഖവും ഉന്മാദവും വിഷാദവും എല്ലാം ഒന്നൊന്നായി അനുഭവപ്പെടും ഓരോ ആട്ടത്തിലും എനിക്കു മുന്നിൽ പല നിറങ്ങളും രൂപങ്ങളും മിന്നിമറയും ഓരോ ആട്ടത്തിലും ഞാൻ  പല സ്വരങ്ങളും ഈണങ്ങളും കേട്ടാസ്വദിക്കും അങ്ങനെയിരിക്കെ, ഓരോ ആട്ടത്തിലും  ആക്കം കൂടുന്നതുപോലെ തോന്നും ഞാൻ ഭയന്നു നിലവിളിക്കും നിലവിളിയുടെ അവസാനം  ഞാൻ താഴെ തെറിച്ചു വീഴും ഊഞ്ഞാല് ആട്ടം നിർത്തും വീണ്ടും ചുറ്റിലും ഇരുട്ട് നിറയും ഇരുട്ടിനെ ഭയന്ന് ഞാൻ വീണ്ടും ഊഞ്ഞാലുതേടും ഞാനൊന്നേറിയിരിക്കുന്നതും ഊഞ്ഞാല് വീണ്ടും ആടാൻ തുടങ്ങും ദിവസങ്ങളും വർഷങ്ങളും  ദശാബ്ദങ്ങളുമെല്ലാം അതേ ഊഞ്ഞാലിൽ  ഞാനിരുന്നാടിത്തീ